Trending

കേന്ദ്രസംഘം:കോഴിക്കോട് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

താമരശേരി: പ്രളയക്കെടുതിയും കാലാവസ്ഥ ദുരന്തവും വിലയിരുത്താന്‍ കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. കൃഷിമന്ത്രാലയം ജോ. സെക്രട്ടറി ഡോ. ബി.രാജേന്ദര്‍ , ഊര്‍ജമന്ത്രാലയം ചീഫ് എന്‍ജിനീയര്‍ വന്ദന സിംഗാള്‍ , കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിന്‍റ്സെക്രട്ടറി ധരംവീര്‍ ഝാ,പൊന്നു സാമി എന്നിവരാണ് സംഘത്തിലുള്ളത്. ഹസാഡ് അനലിസ്റ്റ് ജി.എസ്. പ്രദീപ് അനുഗമിച്ചു. 




കട്ടിപ്പാറ, പതുപ്പാടി ഗ്രാമപഞ്ചായത്തുകളിലെ ദുരന്ത മേഖലകള്‍ സംഘം സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായ കട്ടിപ്പാറ ഗ്രാമപഞ്ചയത്തിലെ കരിഞ്ചോലമല, പുതുപ്പാടി ഗ്രാപഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട്, ചുരം എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്.
രാവിലെ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നശേഷമാണ് സംഘം ഇവിടെയെത്തിയത്.


കളക്ടര്‍ യു.വി. ജോസിന്‍റെ സാന്നിധ്യത്തില്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ പ്രളയക്കെടുതികളും ദുരന്തങ്ങളും വിലയിരുത്തി.
ജൂണില്‍ കരിഞ്ചോലമലയിലുണ്ടായ ഉരുള്‍പൊട്ടലും കണ്ണപ്പന്‍കുണ്ടിലെയും ചുരത്തിലെയും കോര്‍പറേഷനിലെയും മലയോരമേഖലയിലെയും പ്രളയക്കെടുതികളും ചിത്രങ്ങളും വീഡിയോയും സഹിതം സംഘത്തിന് മുമ്ബില്‍ വിശദീകരിച്ചു. ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരിച്ച കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയാണ് കേന്ദ്രസംഘം ആദ്യം സന്ദര്‍ശിച്ചത്. 




ദുരന്തത്തെ തുടര്‍ന്ന് ഈ ഭാഗത്ത് നിന്ന് മാറി താമസിച്ച കരിഞ്ചോല സുരേഷിനെ കണ്ട് സംഘം വിവരങ്ങള്‍ ശേഖരിച്ചു. വാടക വീട്ടിലേക്ക് മാറ്റി താമസിപ്പിച്ച കരിഞ്ചോല അബ്ദുറഹിമാന്‍റെ വീടും സംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട് സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലില്‍ കൂറ്റന്‍കല്ലുകളും പാറകളും വന്നടിഞ്ഞ് പുഴ ഗതി മാറിയൊഴുകി വീടുകള്‍ തകര്‍ന്ന കണ്ണപ്പന്‍കുണ്ട് പാലവും വീടുകളും പുഴ ഗതിമാറിയൊഴുകി കൃഷി നശിച്ച വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശി ജോണിന്‍റെ കൃഷിയിടവും സംഘം സന്ദര്‍ശിച്ചു. 18 ജാതി മരങ്ങളും മൂന്ന് വര്‍ഷം പ്രായമായ തെങ്ങിന്‍തൈകളുമാണ് നശിച്ചത്. 

കാലവര്‍ഷത്തില്‍ തകര്‍ന്ന താമരശേരി ചുരത്തിലെ ഭാഗവും പൊളിച്ചു നീക്കുന്ന കെട്ടിടമടങ്ങിയ പ്രദേശവും സംഘം സന്ദര്‍ശിച്ചു. ദുരന്തപ്രദേശങ്ങളിലെ വിവരങ്ങള്‍ സമാഹരിച്ച്‌ കേന്ദ്രസംഘം 24ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിലയിരുത്തും. കളക്ടര്‍ യു.വി. ജോസ്, സബ് കളക്ടര്‍ വി. വിഘ്നേശ്വരി, ഡെപ്യൂട്ടി കളക്ടര്‍ കെ. റംല ( ദുരന്തനിവാരണം), താമരശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ് എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.
Previous Post Next Post
3/TECH/col-right