Trending

മുല്ലപെരിയാറിൽ ഒാറഞ്ച് അലർട്ട്; ജലനിരപ്പ് 138 അടി കടന്നു 5000 പേരെ ഉടൻ മാറ്റി പാർപ്പിച്ചേക്കും


ഇടുക്കി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപെരിയാർ അണക്കെട്ടിൽ രണ്ടാം ജാഗ്രത നിർദേശമായ ഒാറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 138.10 അടിയായി ഉയർന്നതോടെയാണ് അധികൃതർ ഒാറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.
അതേസമയം, ജലനിരപ്പ് 139 അടിയായി ഉയർന്നാൽ അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചാൽ മുല്ലപെരിയാറിലെ സ്പിൽവേ ഷട്ടർ ഉയർത്തിയാകും ജലം ഇടുക്കി ജല സംഭരണിയിലേക്ക് ഒഴുക്കുക. ഇക്കാര്യത്തിൽ തമിഴ്നാട് സർക്കാർ അന്തിമ തീരുമാനം എടുക്കണം.
ഡാമിലെ ജലനിരപ്പ് അടുത്ത 27 മണിക്കൂറിനുള്ളിൽ 142ലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇൗ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു. ഇതിന് മുന്നോടിയായി പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജാഗ്രതാ നിർദേശം നൽകി. 
മുല്ലപെരിയാർ ഡാമുമായി ബന്ധമുള്ള പ്രദേശത്തു നിന്ന് 5000ത്തോളം ആളുകളെ ഉടൻ മാറ്റി പാർപ്പിക്കും. ജലനിരപ്പ് ഉയരുന്നതിനാല്‍ മുല്ലപെരിയാര്‍ അണകെട്ടില്‍ നിന്ന് പെരിയാറിലേക്ക് ജലം ഒഴുക്കിവിടാന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് ദുരിതാശ്വാസ കമീഷണര്‍ അറിയിച്ചിട്ടുണ്ട്. 
ഇൗ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടില്‍ നിന്ന് വർധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുവാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് കമിറ്റി തീരുമാനിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ പെരിയാറിെൻറ തീരത്ത് വസിക്കുന്നവര്‍ ജില്ലാ കലക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് ഒഴിഞ്ഞു പോകണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ഇടമലയാർ ഡാമിന്‍റെ സംഭരണശേഷി പരമാവധി അളവായ 169 മീറ്റർ മറികടന്നു. നിലവിൽ വൈകീട്ട് ഒമ്പത് മണിയിലെ കണക്ക് പ്രകാരം 169.04 മീറ്ററാണ് ജലനിരപ്പ്. കൊല്ലം ജില്ലയിലെ തെൻമല ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈകീട്ട് ഏഴു മണിയോടെ മൂന്ന് ഷട്ടറുകളും 60 സെന്‍റീമീറ്ററിൽ നിന്ന് 75 സെന്‍റീമീറ്ററിലേക്ക് ഉയർത്തിയിരുന്നു. 
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷോളയാർ ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും തുറന്നിരുന്നു. 
Previous Post Next Post
3/TECH/col-right