കലാലയങ്ങൾ അടഞ്ഞു കിടക്കുന്ന കോവിഡ് കാലത്ത് സെൽഫോൺ ഗെയിമുകളിലും, കാർട്ടൂണുകളിലും അഭിരമിച്ച് സമയം കൊല്ലുന്ന വർത്തമാന ബാല്യങ്ങൾക്ക് വേറിട്ട മാതൃകയായി എട്ടാം ക്ലാസ്സുകാരൻ മുഹമ്മദ് ഫാഇസ്. മലപ്പുറം വെട്ടിക്കാട്ടിരി സ്വദേശി അബ്ദുൽ ഖാദർ മുസ്‌ലിയാരുടെയും സലീനയുടെയും മകനായ മുഹമ്മദ് ഫാഇസ് തന്റെ ഒഴിവുസമയം വിശുദ്ധ ഖുർആൻ മനഃപാഠമാക്കാനാണ് വിനിയോഗിച്ചത്.
മർഹൂം മൗലാനാ സി. അബ്‌ദുറഹ്‌മാൻ മുസ്‌ലിയാരുടെ നാമധേയത്തിൽ പന്നൂരിൽ സ്ഥാപിതമായ ശറഫിയ്യ ഖുർആൻ അക്കാദമി വിദ്യാർത്ഥിയായ ഫാഇസ്, ഹാഫിള് മുഹമ്മദ് ഹാരിസ് സഖാഫിയുടെ മേൽനോട്ടത്തിലാണ് പഠനം പൂർത്തീകരിച്ചത്. ശറഫിയ്യ സ്ഥാപന ഭാരവാഹികൾ പ്രസിഡന്റ് സി. മുഹമ്മദ് ഫൈസി ഉസ്താദിന്റെ നേതൃത്വത്തിൽ കുട്ടിയെ അഭിനന്ദിച്ചു.
Tags:
KERALA