Trending

കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിതീകരിച്ചവരുടെ എണ്ണം 20 ആയി

കോഴിക്കോട്: കോവിഡ് 19 സ്ഥിതീകരിച്ച ഇരുപതാമത്തെ വ്യക്തി ഭാര്യയോടൊപ്പം മാർച്ച് 22  പുലർച്ചെ 3.15നുള്ള  എമിറേറ്റ്സ് വിമാനത്തിൽ(EK564) ദുബായിൽ നിന്നും ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 8.30 ഓടെ എത്തുകയും, ബാംഗ്ലൂർ അന്താരാഷ്ട്ര എയർപോർട്ട് അധികൃതരുടെ നിർദ്ദേശപ്രകാരം
വിമാനത്തിലുള്ള മുഴുവൻ യാത്രക്കാരെയും മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കി. ഇതിനുശേഷം വൈകിട്ട് 3.35 നുള്ള  ഇൻഡിഗോ വിമാനത്തിൽ (6E.7974) വൈകിട്ട് 5.15 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുകയും ചെയ്തു. ഇവിടെ നിന്ന് എയർപോർട്ട് ടാക്സി കാറിൽ കുന്നുമ്മക്കര പയ്യത്തുരിലെ വീട്ടിലേക്ക് പോയി.






യാത്രയിലുടനീളം ഡ്രൈവർ ഉൾപ്പെടെ എല്ലാവരും മാസ്ക് ധരിക്കുകയും, A/C ഓഫാക്കി ഗ്ലാസ് താഴ്ത്തിയും, ആരോഗ്യവകുപ്പിന്റെ മറ്റ്  നിർദേശങ്ങൾ പാലിച്ചുമാണ് യാത്ര ചെയ്തത്. രാത്രി 7.30 ഓടെ വീട്ടിലെത്തി പ്രത്യേകം സജ്ജമാക്കിയ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.

ഏപ്രിൽ മാസം 14ന്  ദുബൈയിലുള്ള  സഹപ്രവർത്തകന് രോഗം സ്ഥിരീകരിച്ച വിവരം മനസ്സിലാക്കി ദിവസേന ബന്ധപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയുമായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം വടകര കോവിഡ് കെയർ സെന്ററിൽ ആംബുലൻസ് എത്തി സാമ്പിൾ നൽകി. 



ഇന്നലെ സാമ്പിൾ പോസിറ്റീവ് ആണെന്ന് വിവരം ലഭിച്ച ഉടനെ തന്നെ ഇദ്ദേഹത്തെ വൈകീട്ട് 5. 30 ഓടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് ആംബുലൻസിൽ മാറ്റുകയും ചെയ്തു. ഇപ്പോൾ നില തൃപ്തികരമാണ്.
Previous Post Next Post
3/TECH/col-right