Trending

ആല്‍മര മുത്തശിക്കു കോടാലി വീഴുന്നു:പ്രതിഷേധവുമായി നാട്ടുകാര്‍

മുക്കം: 100 വര്‍ത്തോളം പഴക്കമുള്ള മുക്കം അഗസ്ത്യന്‍മുഴി അങ്ങാടിയിലെ ആല്‍മര മുത്തശിയെ മുറിച്ചുമാറ്റാന്‍ നീക്കം. 1918ല്‍ പ്രദേശവാസികളായ അഞ്ച് പേര്‍ ചേര്‍ന്ന് കുഴിച്ചിട്ട മരമാണ് 100 വര്‍ഷത്തിന് ശേഷം മുറിച്ചു മാറ്റാന്‍ നീക്കം നടക്കുന്നത്.



ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. മരം മുറിച്ചുമാറ്റാനുള്ള നടപടികളുടെ ഭാഗമായി ആല്‍മരത്തില്‍ നമ്ബര്‍ പതിച്ച പശ്ചാത്തലത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൈതപ്പൊയില്‍ - അഗസ്ത്യന്‍മുഴി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം പിഡബ്ല്യുഡി അധികൃതരെത്തി ആല്‍മരത്തില്‍ നമ്ബര്‍ പതിച്ചത്.

ഇതോടെ ആല്‍ മുറിയ്ക്കുന്നതിനെതിരേ സമൂഹമാധ്യമങ്ങളിലും അല്ലാതെയുമായി നാട്ടുകാര്‍ പ്രതിഷേധം തുടങ്ങി. റോഡ് നവീകരണത്തിന് ആല്‍മരം മുറിക്കേണ്ട ആവശ്യമില്ലെന്നും മരം മുറിച്ചു നീക്കിയാല്‍ അപകടങ്ങള്‍ വര്‍ധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. മുക്കം - താമരശേരി റോഡ് നവീകരണത്തിന്‍റെ പേരില്‍ മുന്‍പ് രണ്ടു തവണ ആല്‍മരം മുറിക്കാനുള്ള നീക്കങ്ങള്‍ നടന്നപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധത്തില്‍ തുടര്‍ന്ന് അധികൃതര്‍ പിന്‍വാങ്ങുകയായിരുന്നു. 


 ലയോര മേഖലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്കുള്ള വരവാഘോഷം ആരംഭിക്കുന്നത് ഈ ആല്‍ത്തറയില്‍ നിന്നാണ്. വാഹനങ്ങള്‍ തട്ടി ആല്‍ത്തറ തകരുമ്ബോള്‍ സ്വന്തം കൈകളില്‍ നിന്നും പണം മുടക്കിയാണ് നാട്ടുകാര്‍ ആലിനെ സംരക്ഷിച്ചിരുന്നത്.
Previous Post Next Post
3/TECH/col-right