പടനിലം:നാട്ടുകാരുടെയും,പഞ്ചായത്ത് അധികൃതരുടെയും പ്രതിഷേധം ഉണ്ടായിട്ടും തെളിവില്ല എന്ന കാരണം പറഞ്ഞു പോലീസ് കോഴി വേസ്റ്റ് കയറ്റിയ വാഹനം വിട്ടു കൊടുത്തത്.
കഴിഞ്ഞദിവസം പൈമ്പാലശ്ശെരി ആളൊഴിഞ്ഞ സ്ഥലം നോക്കി അർദ്ധ രാത്രിയുടെ മറവിൽ 50 ഓളം കോഴി വേസ്റ്റ് തോട്ടിൽ തള്ളിയത്. ഈ ഹീനമായ പ്രവൃത്തിനടത്തിയ സാമൂഹ്യ ദ്രോഹികളെ കണ്ടെത്താൻ പൂനൂർ പുഴ സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും പഞ്ചായത്ത് അധികൃതരും നിധാന്ത ജാഗ്രത പുലർത്തി തിരച്ചിൽ ആരംഭിച്ചത്.
ഇന്നലെ വൈകീട്ട് പടനിലം പാലത്തിന്റെ വർക്ക് സൈറ്റ് നടക്കുന്ന അന്യവാഹനങ്ങൾ പാർക്കിങ് നിരോധിച്ച മേഘലയിൽ പുഴയോട് ചേർന്ന്
ഈ വാഹനം പാർക്ക് ചെയ്തതായി പരിസരവാസികളുടെ ശ്രദ്ധയിൽപെട്ടത്.ദുർഗന്ധം സഹിക്കവയ്യാത്ത രൂപത്തിൽ ഈച്ചകൾ പാറുന്നുണ്ടായിരുന്നു ഈ വാഹനത്തിൽ നിന്നും.
തുടച്ചയായി ഈ വാഹനം ഈ പരിസരത്ത് കാണുന്നതായും പരിസരവാസികൾ പറഞ്ഞു.നൂറ് ശതമാനം തെളിവുകൾ സഹിതം ഈ വാഹനം കണ്ടെത്തിയിട്ടും പോലീസ് കേസ് ഒതുക്കിയത് എന്തിനാണ് എന്ന ചോദ്യമാണ് പഞ്ചായത്ത് അധികൃതർക്കും, നാട്ടുകാർക്കും.
Tags:
KODUVALLY