പുതുപ്പാടി:ഈങ്ങാപ്പുഴ കക്കാട് എം.ഡി.എം.എ ലഹരിയിൽ യുവാവ് ഭാര്യയെയും ഭാര്യയുടെ പിതാവിനെയും മാതാവിനെയും വെട്ടിപരിക്കേൽപ്പിച്ചു.
കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാൻ എന്ന കുഞ്ഞിയുടെ ഇളയ മകളുടെ ഭർത്താവാണ് ആക്രമണം നടത്തിയത്.അക്രമണത്തിൽ കുഞ്ഞിയുടെ ഭാര്യക്കും, മക്കൾക്കും പരിക്കേറ്റിട്ടുണ്ട്.
രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
അബ്ദുറഹിമാൻ എന്നവരുടെ മകളും, പ്രതിയുടെ ഭാര്യയുമായ ഷിബില മരണപ്പെട്ടു. അബ്ദുറഹിമാന്റെ നില അതീവ ഗുരുതരം.
യാസർ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റു.ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, അബ്‌ദുറഹ്മാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.അബ്ദുറഹിമാൻ്റെ നില ഗുരുതരമാണ്.
ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസർ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം. കുടുംബ വഴക്കിനെത്തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു.
യാസറിനും മരണപ്പെട്ട ഷിബിലക്കും മൂന്ന് വയസ്സുള്ള ഒരു മകളുമുണ്ട്.പ്രതിയായ യാസറിനെ പിടികൂടാൻ സാധിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
താമരശ്ശേരി പോലീസ് ലിമിറ്റില്‍ ഈങ്ങാപ്പുഴ കാക്കവയല്‍ എന്ന സ്ഥലത്ത് 3 പേരെ വെട്ടി പരിക്കേല്‍പ്പിച്ചു പ്രതി KL 57 X 4281 (4289) നമ്പര്‍ ഗ്രേ കളര്‍ ആള്‍ട്ടോ കാറില്‍ രക്ഷപ്പെട്ടതായി അറിയിക്കുന്നു. കാറിന്റെ മുന്‍വശം ഗ്ലാസ് പൊട്ടിയിട്ടുണ്ട്, എല്ലാ മൊബൈല്‍സിനും നമ്പര്‍ നല്‍കാനും കൃത്യമായി വാഹന പരിശോധന നടത്താനും അറിയിക്കുന്നു.
Tags:
THAMARASSERY