തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പി.സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഫോർട്ട് പോലീസാണ് കേസെടുത്തത്. ഡി.ജി.പി അനിൽകാന്തിന്‍റെ നിർദേശപ്രകാരമാണ് നടപടി. പി.സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്,വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി. ഐ. പാർട്ടികൾ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
എം.എ യൂസഫലിയുടെ തിരുവനന്തപുരത്തെ മാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നാണ് അനന്തപുരി ഹിന്ദുസമ്മേളനത്തില്‍ പി.സി ജോര്‍ജ് പറഞ്ഞത്. വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസംഗമാണ് ജോർജിന്റേതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞത്.
വിദ്വേഷപ്രസംഗം നടത്തിയ പി.സി ജോര്‍ജ്ജ് മാപ്പ് പറയണമെന്നാണ് സി.പി.എമ്മിന്‍റെ ആവശ്യം. ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നുവെന്നും മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗമാണ് നടത്തിയതെന്നും സി.പി.എം കുറ്റപ്പെടുത്തി. ജോര്‍ജ്ജിന്‍റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പി.സി ജോര്‍ജിനെ ചങ്ങലക്കിടണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പരാമര്‍ശം.
പിസി ജോർജിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്.
പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലർച്ചെ അഞ്ചു മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ജോർജിനെ കസ്റ്റഡിയിൽ എടുത്തത്. ഈരാറ്റുപേട്ടയിൽ നിന്നും ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയാണ്. ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പിസി ജോർജിനെതിരെ കേസെടുത്തിരുന്നു. ഡിജിപിയുടെ നിർദേശപ്രകാരം തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കേസെടുത്തത്. യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ പി സി ജോർജിനെതിരെ പരാതി നൽകിയിരുന്നു. സിപിഎം പി സി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Tags:
KERALA