കൽപറ്റ:യാതൊരു വിധ മുന്നറിയിപ്പുമില്ലാതെയാണ് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതെന്ന നാട്ടുകാരുടെ പരാതിയില്‍ വിശദീകരണം തേടി വയനാട് ജില്ലാ കളക്ടര്‍ .നടപടിക്രമങ്ങള്‍ പാലിച്ചല്ല ഡാം തുറന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി.കളക്ടര്‍ പോലും അറിയാതെയാണ് ഉദ്യോഗസ്ഥര്‍ അണക്കെട്ട് തുറന്നത്.
മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിന് കെ.എസ്.ഇ.ബിക്കെതിരെ മനുഷ്യാവകാശ കമീഷന് പരാതി ഒരുങ്ങുകയാണ് നാട്ടുകാര്‍.
മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിന് കെ.എസ്.ഇ.ബിക്കെതിരെ മനുഷ്യാവകാശ കമീഷന് പരാതി ഒരുങ്ങുകയാണ് നാട്ടുകാര്‍.
ഗുരുതരമായ വീഴ്ചയാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത്.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മണ്ണ് അണക്കെട്ടായ ബാണാസുര സാഗര്‍ മുമ്പ് സാങ്കേതികമായ എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. ഓറഞ്ച് അലര്‍ട്ടോ ഡ് അലര്‍ട്ടോ ഒന്നുമില്ലാത പാതിരാത്രിയില്‍ ഡാം തുറന്നുവിടുകയാണ് ഉണ്ടായത്.ഇക്കാര്യത്തില്‍ മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഉള്‍പ്പടെയുള്ളവര്‍ നടുക്കം പ്രകടിപ്പിച്ചിരുന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.മുഴുവന്‍ സാങ്കേതികമായ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി ഡാം തുറന്നത്.ഈ ഡാം തുറന്നതിനെ തുടര്‍ന്നാണ് ജില്ലയിലെ പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ വന്‍ ദുരന്തമുണ്ടായത്.
പടിഞ്ഞാറത്തറയിലും, പനമരത്തുള്ളവരും തങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിന് കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്.
Tags:
KERALA