കൊച്ചി: കനത്ത മഴയും വെള്ളപൊക്കവും തുടരുന്ന സാഹചര്യത്തിൽ
സംസ്ഥാനത്തെ വിവിധയിനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ നാളെ
അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലും മറ്റ് ചില ജില്ലകളിലെ
താലുക്കുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാലിക്കറ്റ്
സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു.
വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ നാളെ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും.
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്.
ഇടുക്കി ജില്ലയിലെ ഇടുക്കി, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സകൂളുകൾക്കും അവധി ബാധകമാണ്.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മുഴുവൻ സ്കൂളുകൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കൊണ്ടോട്ടി. പൊന്നാനി, ഏറനാട് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾക്കും അവധിയായിരിക്കും.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെയും കോഴഞ്ചേരി താലൂക്കിലെ ആറന്മുള, മലപ്പുഴശ്ശേരി പഞ്ചായത്തിലെയും പ്രഫഷനൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു.
കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും എന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എംസിജെ, എംഎസ്‌ഡബ്ല്യു പ്രവേശന പരീക്ഷകളും മാറ്റിയിട്ടുണ്ട്.
നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ 17ാം തീയതിയിലേക്ക് മാറ്റി. അന്നേദിവസം ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ രണ്ടുമണിക്കാവും ആരംഭിക്കുക. രാവിലത്തെ പരീക്ഷയുടെ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ നാളെ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും.
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്.
ഇടുക്കി ജില്ലയിലെ ഇടുക്കി, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സകൂളുകൾക്കും അവധി ബാധകമാണ്.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മുഴുവൻ സ്കൂളുകൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കൊണ്ടോട്ടി. പൊന്നാനി, ഏറനാട് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾക്കും അവധിയായിരിക്കും.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെയും കോഴഞ്ചേരി താലൂക്കിലെ ആറന്മുള, മലപ്പുഴശ്ശേരി പഞ്ചായത്തിലെയും പ്രഫഷനൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു.
കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും എന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എംസിജെ, എംഎസ്‌ഡബ്ല്യു പ്രവേശന പരീക്ഷകളും മാറ്റിയിട്ടുണ്ട്.
നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ 17ാം തീയതിയിലേക്ക് മാറ്റി. അന്നേദിവസം ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ രണ്ടുമണിക്കാവും ആരംഭിക്കുക. രാവിലത്തെ പരീക്ഷയുടെ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Tags:
KERALA