Trending

സംസ്ഥാനത്തെ ആശുപത്രികളിലെ കൊള്ളയ്ക്ക് തടയിട്ട് കേരള ഹൈകോടതിയുടെ സുപ്രധാന വിധി.

സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും/ക്ലിനിക്കൽ സ്ഥാപനങ്ങൾക്കും പുറത്ത്  നിർദ്ദിഷ്ട നടപടിക്രമങ്ങൾക്കുള്ള പാക്കേജ് നിരക്കുകൾ അഥവാ ആശുപത്രിയിലെ എല്ലാ ഇടപാടുകളുടെയും ഫീസുകളെല്ലാം മലയാളത്തിലും, ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്നും, അത്തരം സ്ഥാപനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ഫീസുകളോ പാക്കേജ് നിരക്കുകളോ ഈടാക്കിയാൽ രജിസ്ട്രേഷൻ റദ്ദാക്കാമെന്നും കേരള ഹൈകോടതി.

വിധി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ, കേരള പ്രൈവറ്റ് ക്ലിനിക് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവയുൾപ്പെടെ നിരവധി സംഘടനകളുടെ ശക്തമായ എതിർ വാദങ്ങൾ തള്ളികളഞ്ഞുകൊണ്ടാ ണ് വിധി.

സംസ്ഥാനത്തെ ആശുപത്രികൾ ഉൾപ്പെടെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും നിർദ്ദിഷ്ട നടപടിക്രമങ്ങൾക്കുള്ള പാക്കേജ് നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും അത്തരം സ്ഥാപനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ഫീസുകളോ പാക്കേജ് നിരക്കുകളോ ഈടാക്കരുതെന്നും  വ്യക്തമാക്കിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സാബു പി. ജോസഫ് (അഡ്വ. വി സ്റ്റേറ്റ് ഓഫ് കേരള ആൻഡ് അദേഴ്‌സ് (𝟮𝟬𝟮𝟭) എന്ന കേസിലെ വിധി ചൂണ്ടിക്കാണിച്ചാണ് നിലവിലെ വിധി.

നിയമത്തിലെ സെക്ഷൻ 𝟯𝟵 പ്രകാരം പൊതുജനങ്ങൾക്ക് നൽകുന്ന സേവനത്തിന്റെ നിരക്കുകളും ഫീസും പ്രദർശിപ്പിക്കണമെന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്ക് നേരത്തെ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിധിയിൽ വ്യക്തമാക്കുന്നു. സാബു ജോസഫിന്റെ കേസിൽ  ഡിവിഷൻ ബെഞ്ച് ഈ വിഷയം ഇതിനകം തീരുമാനിച്ചതിനാൽ, സെക്ഷൻ 𝟯𝟵 നെതിരെ ഹർജ്ജിക്കാർക്ക് ഒരു നിലയിലും എതിർവാദങ്ങൾ ഉന്നയിക്കാൻ കഴിയില്ലെന്ന് കോടതി വിധിച്ചു.

"മുകളിൽ സൂചിപ്പിച്ചതുപോലെ, സെക്ഷൻ 𝟯𝟵 സംബന്ധിച്ച് ഒരു വാദങ്ങളും ഉന്നയിക്കാൻ ഹർജിക്കാർക്ക് അവകാശമില്ല. കാരണം 𝟮𝟬𝟭𝟵 ലെ 𝗪.𝗣(𝗖) നമ്പർ 𝟭𝟯𝟲𝟱 (കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ) ലെ ഹർജിക്കാരും 𝟮𝟬𝟭𝟵 ലെ 𝗪.𝗣(𝗖) നമ്പർ 𝟮𝟵𝟯𝟱𝟯 (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ലെ ഹർജിക്കാരും ഈ കോടതിയുടെ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ യഥാക്രമം 𝟱-ാമത്തെയും 𝟵-ാമത്തെയും കക്ഷികളായിരുന്നു, അവരെയും കേട്ടതിനു ശേഷമാണ് ഡിവിഷൻ ബെഞ്ച് മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്" എന്നും വിധിയിൽ കോടതി വ്യക്തമാക്കുന്നു.
"𝗜𝗡 𝗧𝗛𝗘 𝗟𝗜𝗚𝗛𝗧 𝗢𝗙 𝗧𝗛𝗘 𝗔𝗙𝗢𝗥𝗘, 𝗧𝗛𝗘 𝗣𝗘𝗧𝗜𝗧𝗜𝗢𝗡𝗘𝗥𝗦 𝗔𝗥𝗘 𝗡𝗢𝗧 𝗘𝗡𝗧𝗜𝗧𝗟𝗘𝗗 𝗧𝗢 𝗥𝗔𝗜𝗦𝗘 𝗔𝗡𝗬 𝗖𝗛𝗔𝗟𝗟𝗘𝗡𝗚𝗘 𝗪𝗜𝗧𝗛 𝗥𝗘𝗙𝗘𝗥𝗘𝗡𝗖𝗘 𝗧𝗢 𝗦𝗘𝗖𝗧𝗜𝗢𝗡 𝟯𝟵, 𝗔𝗦 𝗡𝗢𝗧𝗜𝗖𝗘𝗗 𝗔𝗕𝗢𝗩𝗘. 𝗧𝗛𝗜𝗦 𝗜𝗦 𝗔𝗟𝗟 𝗧𝗛𝗘 𝗠𝗢𝗥𝗘 𝗦𝗢, 𝗦𝗜𝗡𝗖𝗘 𝗧𝗛𝗘 𝗣𝗘𝗧𝗜𝗧𝗜𝗢𝗡𝗘𝗥 𝗜𝗡 𝗪.𝗣(𝗖)𝗡𝗢. 𝟭𝟯𝟲𝟱 𝗢𝗙 𝟮𝟬𝟭𝟵 (𝗞𝗘𝗥𝗔𝗟𝗔 𝗣𝗥𝗜𝗩𝗔𝗧𝗘 𝗛𝗢𝗦𝗣𝗜𝗧𝗔𝗟𝗦 𝗔𝗦𝗦𝗢𝗖𝗜𝗔𝗧𝗜𝗢𝗡) 𝗔𝗡𝗗 𝗧𝗛𝗘 𝗣𝗘𝗧𝗜𝗧𝗜𝗢𝗡𝗘𝗥 𝗜𝗡 𝗪.𝗣(𝗖) 𝗡𝗢.𝟮𝟵𝟯𝟱𝟯 𝗢𝗙 𝟮𝟬𝟭𝟵 (𝗜𝗡𝗗𝗜𝗔𝗡 𝗠𝗘𝗗𝗜𝗖𝗔𝗟 𝗔𝗦𝗦𝗢𝗖𝗜𝗔𝗧𝗜𝗢𝗡) 𝗪𝗘𝗥𝗘 𝗧𝗛𝗘 𝗔𝗗𝗗𝗜𝗧𝗜𝗢𝗡𝗔𝗟 𝟱𝗧𝗛 𝗔𝗡𝗗 𝗧𝗛𝗘 𝟵𝗧𝗛 𝗥𝗘𝗦𝗣𝗢𝗡𝗗𝗘𝗡𝗧𝗦 𝗥𝗘𝗦𝗣𝗘𝗖𝗧𝗜𝗩𝗘𝗟𝗬 𝗕𝗘𝗙𝗢𝗥𝗘 𝗧𝗛𝗘 𝗗𝗜𝗩𝗜𝗦𝗜𝗢𝗡 𝗕𝗘𝗡𝗖𝗛 𝗢𝗙 𝗧𝗛𝗜𝗦 𝗖𝗢𝗨𝗥𝗧 𝗔𝗡𝗗 𝗜𝗧 𝗜𝗦 𝗔𝗙𝗧𝗘𝗥 𝗛𝗘𝗔𝗥𝗜𝗡𝗚 𝗧𝗛𝗘𝗠 𝗔𝗟𝗦𝗢, 𝗧𝗛𝗔𝗧 𝗧𝗛𝗘 𝗗𝗜𝗩𝗜𝗦𝗜𝗢𝗡 𝗕𝗘𝗡𝗖𝗛 𝗜𝗦𝗦𝗨𝗘𝗗 𝗧𝗛𝗘 𝗗𝗜𝗥𝗘𝗖𝗧𝗜𝗢𝗡𝗦 𝗔𝗦 𝗔𝗕𝗢𝗩𝗘".

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനെതിരായ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. നിയമത്തിൽ ഒന്നും ഏകപക്ഷീയമായോ ഭരണഘടനാ ലംഘനമായോ കാണുന്നില്ല എന്ന് കോടതി വിധിച്ചു. 

നിയമം പാലിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സംബന്ധിച്ചുള്ള പ്രശ്ന പരിഹാരങ്ങൾക്ക് സർക്കാരിനെ സമീപിച്ച് പരിഹാരം കണ്ടെത്താനുള്ള അനുമതി നൽകികൊണ്ടാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ സുപ്രധാന വിധി.
Previous Post Next Post
3/TECH/col-right