Trending

'കലാശക്കൊട്ട്' കലക്കനാക്കി മുന്നണികള്‍, ഇനി നിശബ്ദ പ്രചാരണം:ഏപ്രില്‍ ആറിന് കേരളം ബൂത്തിലേക്ക്;ആവേശത്തോടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും.

തിരുവനന്തപുരം: അട്ടിമറി വിജയം നേടാനും ചരിത്രം കുറിക്കാനും കച്ചകെട്ടിയിറങ്ങി മുന്നണികള്‍. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശം കൊട്ടിക്കയറി. കോവിഡിന്റെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശം നിരോധിച്ചിരുന്നുവെങ്കിലും കലാശക്കൊട്ട് മുന്നണികള്‍ കലക്കനാക്കി.

വയനാട് ജില്ലയില്‍ പ്രചാരണം വൈകുന്നേരം ആറുമണിയോടെ അവസാനിച്ചു. മറ്റ് ജില്ലകളില്‍ ഏഴുമണിയോടെയും പരസ്യ പ്രചാരണത്തിന് അവസാനമായി. കേരളത്തിലെ 140 മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമാണ് ഏപ്രില്‍ ആറിന് നടക്കുന്നത്.

പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളില്‍  മുഖ്യമന്ത്രി പിണറായി വിജയനും,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും,കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിയും വിവിധയിടങ്ങളില്‍ റോഡ് ഷോകളില്‍ പങ്കെടുത്തു. വോട്ടുറപ്പിച്ചും അണികളെ ആവേശഭരിതരാക്കിയും എല്ലാ സ്ഥാനാര്‍ഥികളും മണ്ഡലത്തിലെ അവസാനവട്ട ഓട്ടപ്പാച്ചിലിലായിരുന്നു ഇന്ന്. നാളത്തെ നിശ്ശബ്ദ പ്രചാരണത്തിനു ശേഷം ഏപ്രില്‍ ആറിന് കേരളം പോളിങ് ബൂത്തിലേക്കു പോകും. 

കണ്ണൂരിലെ ധര്‍മടത്താണ് മുഖ്യമന്ത്രി പിണറായി  വിജയന്‍ റോഡ് ഷോ നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി ഉടുമ്പന്‍ചോലയിലും രാഹുല്‍ ഗാന്ധി കോഴിക്കോട്ടും നേമത്തും റോഡ് ഷോകളില്‍ പങ്കെടുത്തു. ഭരണത്തുടര്‍ച്ചയെന്ന ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. അതേസമയം ഭരണം തിരിച്ചു പിടിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിലാണ് യു.ഡി.എഫിന്റെ നീക്കം. കൂടുതല്‍ സീറ്റുകള്‍ നേടി സ്ഥിതി മെച്ചപ്പെടുത്താനാണ് എന്‍.ഡി.എ.യുടെ ശ്രമം. 

അതേസമയം സംസ്ഥാനത്ത് ചിലയിങ്ങളില്‍ സംഘര്‍ഷവുണ്ടായി. കൊല്ലം കരിക്കോട്ടും ഇടുക്കി ചെറുതോണിയിലും എല്‍.ഡി.എഫ്.-യു.ഡി.എഫ്. സംഘര്‍ഷമുണ്ടായി.
Previous Post Next Post
3/TECH/col-right