Trending

പൂനൂര്‍ പുഴ പ്രഭവ കേന്ദ്രം വറ്റി വരളുന്നു: തടയണ നിര്‍മിക്കണമെന്ന ആവശ്യം ശക്തം

താമരശ്ശേരി:തലയാട് ചീടിക്കുഴി ഏലക്കാനം മുതല്‍ പൂനൂര്‍ പുഴയുടെ ഉത്ഭവ സ്ഥാനം വരെ വറ്റി വരളുന്നു. ചെറിയൊരു നീരൊഴുക്ക് മാത്രമാണിപ്പോഴുള്ളത്. ഇത് തടയണ കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. നിരവധി കുടിവെള്ള പദ്ധതികള്‍ ഈ പുഴയിലുണ്ട്. പുഴ വരണ്ടുണങ്ങിയാല്‍ ഈ കുടിവെള്ള പദ്ധതികളിലെ വെള്ളവും വറ്റും. എത്രയും വേഗം കോണ്‍ക്രീറ്റ് തടയണകള്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പലതവണ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.

ഇനിയും അനക്കമില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. 26- ാം മൈല്‍, 25-ാം മൈല്‍, ചീടിക്കുഴി, ഒരങ്കോകുന്ന്, തലയാട് കോളനി, മണ്ടോപ്പാറ കോളനി, എന്നിവിടങ്ങളിലാണ് ജലക്ഷാമം രൂക്ഷമാകുന്നത്.

Previous Post Next Post
3/TECH/col-right