Trending

ഈ ഷാജി പാപ്പന്‍ ആള് സൂപ്പറാ..! വൈക്കോല്‍ കെട്ടിന് തീ പടര്‍ന്നുപിടിച്ചപ്പോള്‍ പകച്ച്‌ ലോറി ഡ്രൈവര്‍; കോടഞ്ചേരിക്കാരുടെ രക്ഷകനായ ഷാജി പാപ്പന് അഭിനന്ദന പ്രവാഹം

കോടഞ്ചേരി: ഷാജി പാപ്പന്‍ ആ ലോറിയുമെടുത്ത് ഒന്നൊന്നര വരവാ....തീപിടിച്ച വൈക്കോല്‍ കൂനകള്‍ വഹിച്ചു കൊണ്ടുള്ള ലോറിയില്‍ ഗ്രൗണ്ടിലേക്ക് കോടഞ്ചേരിക്കാരുടെ ഷാജി വര്‍ഗീസ് ഓടിച്ചുകയറ്റി എത്തിയപ്പോള്‍ കണ്ടവര്‍ അന്തിച്ചു. പിന്നെയെല്ലാം മിന്നല്‍ വേഗത്തിലായിരുന്നു. അതിവേഗത്തില്‍ ലോറി ഗ്രൗണ്ടില്‍ ഓടിച്ചപ്പോള്‍ തീപിടിച്ച വൈക്കോല്‍ കൂനകള്‍ ചിതറി തെറിച്ചു.



പിന്നീട് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കൂടുതല്‍ തീപടരും മുമ്ബ് ലോറിയില്‍ നിന്നും വൈക്കോല്‍ കൂനകള്‍ നിലത്ത് എത്തിച്ചു. ലോറിയിലെ ഡ്രൈവര്‍ പോലും ഭയന്നു വിറച്ചു നിന്നപ്പോഴാണ് കോടഞ്ചേരിക്കാര്‍ ഷാജി പാപ്പന്‍ എന്നു വിളിക്കുന്ന ഷാജി വര്‍ഗീസ് സാഹസികമായി നാടിന്റെ രക്ഷകനായത്. ഷാജിയുടെ സമയോചിത ഇടപെടലിന് അഭിനന്ദന പ്രവാഹമാണ് എങ്ങും.

ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. വയനാട്ടില്‍ നിന്ന് നിറയെ വൈക്കോലുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. കോടഞ്ചേരി ടൗണിനോട് 200 മീറ്റര്‍ അടുത്ത് എത്തിയപ്പോള്‍ വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. പരിഭ്രാന്തനായ ഡ്രൈവര്‍ കോടഞ്ചേരി ടൗണില്‍ വണ്ടി. തുടര്‍ന്ന് എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു റോഡില്‍ നിന്ന വാഹനം കത്തിയാല്‍ കൂടുതല്‍ അപകടം ഉണ്ടാകുന്ന അവസ്ഥയുണ്ടായി.

ഈ സമയത്താണ് സാധനങ്ങല്‍ വാങ്ങാനായി ഷാജി ടൗണില്‍ എത്തിയിരുന്നത്. നാട്ടുകാരനായ ഷാജി കൂട്ടുകാരെയും ഒപ്പം വിളിച്ചു. സമീപത്തെ ഗ്രൗണ്ടിലേക്ക് വാഹനം മാറ്റിയിട്ടാല്‍ വന്‍ അപകടം ഒഴിവാക്കാമെന്ന അഭിപ്രായവും പലരും പറഞ്ഞു. എന്നാല്‍ തീ പടര്‍ന്ന ലോറി ഓടിക്കാന്‍ ആരും തയ്യാറായില്ല. ഇതോടെയാണ് ഷാജി വാഹനത്തിലേക്ക് കയറി റോഡിലൂടെ ലോറി ഓടിച്ചു തൊട്ടടുത്ത സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച്‌ കയറ്റിയത്.

ഗ്രൗണ്ടില്‍ ലോറി അതിവേഗത്തില്‍ ഓടിച്ചതോടെ തീപിടിച്ച വൈക്കോല്‍ കെട്ടുകള്‍ നിലത്തേക്കും തെറിച്ചു വീണു. ഇതോടെ വന്‍ അപകടം ഒഴിവാകുകയാണ് ചെയ്തത്. നാട്ടുകാരെത്തി തീപിടിക്കാത്ത വൈക്കോല്‍ കെട്ടുകള്‍ മാറ്റി. മുക്കത്ത് നിന്ന് ഫയര്‍ഫോഴ്‌സ് കൂടി എത്തിയതോടെ കാര്യങ്ങള്‍ വരുതിയിലായി. തീ പെട്ടെന്ന് തന്നെ അണച്ചു. ഇതോടെ ലോറിയിലേക്ക് തീപടര്‍ന്നില്ല.

കോടഞ്ചേരി ടൗണിലെ വ്യാപാരിയും, ഡ്രൈവറുമാണ് നാട്ടുകാര്‍ ഷാജി പാപ്പന്‍ എന്ന് വിളിക്കുന്ന ഷാജി വര്‍ഗീസ്.ഷാജി വര്‍ഗീസ് കാണിച്ച മനോധൈര്യം വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ഷാജി വര്‍ഗീസിന നാട്ടുകാരുടെ വക അഭിനന്ദന പ്രവാഹമാണ്. ഷാജിയുടെ മനോധൈര്യമാണ് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. 30 വര്‍ഷത്തോളം വലിയ വാഹനങ്ങള്‍ ഓടിച്ചു പരിചയമുണ്ട് ഷാജിക്ക്. ഈ ഡ്രൈവിങ് പരിചയമാണ് വന്‍ അപകടത്തില്‍ നിന്നും നാടിനെ രക്ഷിച്ചത്.

ഇലക്‌ട്രിക് കമ്ബികള്‍ തട്ടി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാക് വൈക്കോല്‍ കെട്ടിന് തീപിടിച്ചതാകാമെന്നാണ് സംശയിക്കുന്നത്. വയനാട്ടില്‍ നിന്നും വൈക്കോലുമായി വന്ന കെ.എല്‍ 51 കെ. -3098 നമ്ബര്‍ ലോറിക്കാണ് ഓടുന്നതിനിടെ ഉച്ചയോടെ തീ പിടിച്ചത്.

ഷാജി പാപ്പൻ: കോടഞ്ചേരിയിൽ ഇന്ന് മിന്നലായി പാപ്പൻ

 കോടഞ്ചേരി : ഇന്നലെ കേരളം മുഴുവൻ ചർച്ച ചെയ്യുന്നത് ഷാജിപാപ്പന്റെ ധീരതയെ കുറിച്ചാണ്. അപകടം ഉണ്ടായപ്പോൾ മിന്നൽവേഗത്തിൽ ഓടിയെത്തി, മിന്നലായി ലോറി പായിച്ച് ഉണ്ടായേക്കാവുന്ന വലിയൊരു ദുരന്തം ഒഴിവാക്കിയ വീര പുരുഷൻ ആണ് ഇന്ന് ലോകമെമ്പാടും ഷാജിയേട്ടൻ.

ഷാജി പാപ്പൻ മിന്നൽ ഷാജി ആയത് കോടഞ്ചേരികാർക്ക് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല..

ലൈസൻസ് കിട്ടിയ കാലം മുതൽ കോടഞ്ചേരിയിൽ വണ്ടിയോടിച്ചു നാട്ടുകാർക്ക് വേണ്ടിയും, സുഹൃത്തുക്കൾക്ക് വേണ്ടി ഏതു പാതിരാത്രിയിലും എന്തു സഹായത്തിനും എപ്പോഴും വിളിപ്പുറത്തുള്ള ഒരാളാണ്. 

പല പേരിലാണ് ഷാജിയെ പലരുടെയും ഫോണിൽ നമ്പർ സേവ് ചെയ്തിട്ടുണ്ടാവുക.
 ഓട്ടോ ഓടിക്കുന്ന കാലത്ത് ഓട്ടോ ഷാജി, ഏവർക്കും ഏതു സമയത്തും ആശ്രയിക്കാവുന്ന അവരുടെ വണ്ടിയോടിക്കാനും പ്രായമായവർക്ക് ആശുപത്രി പോകാനോ മറ്റെന്ത് ആവശ്യങ്ങൾക്കും ഏതുസമയത്തും സന്നദ്ധനായിരുന്നു ഷാജി എല്ലാവരുടെയും ഓട്ടോ ഷാജിആയി.
 മൃഗസ്നേഹിയായ ഷാജി കോടഞ്ചേരിയിൽ ഒരു പെറ്റ് ഷോപ്പ് ആരംഭിക്കുകയും അലങ്കാര മത്സ്യത്തിനും വിവിധയിനം വളർത്തുമൃഗങ്ങൾക്കും ആവശ്യക്കാർ ആശ്രയിക്കുന്ന ഷാജിയെ അന്ന് എല്ലാവരും പട്ടി ഷാജി എന്നു വിളിച്ചു.

പിന്നീട് ഭാര്യയുടെ കൂടെ ഫാൻസി ഷോപ്പും പൂജ സ്റ്റോറും തുടങ്ങിയപ്പോൾ ഷാജി സ്വാമിയായി. അനിയന്റെ ബാർബർ ഷോപ്പ് ഏറ്റെടുത്തു നടത്തിയപ്പോൾ ബാർബർ ഷാജി ആയി.
 കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ ബസ് ഡ്രൈവർ ആയി തുടങ്ങി, സ്വന്തമായി ഒരു സ്കൂൾ ബസ് കോവിഡിന് മുൻപ് വാങ്ങുകയും കൊവിഡ് കാലം കടക്കെണിയിൽ ആക്കി ഒരു ദിവസം പോലും ഓടിക്കാൻ കഴിയാതെ ആ ബസ് 
ആക്രിക്കു വിൽക്കേണ്ടി വന്ന ഷാജി, തോൽക്കാൻ മനസ്സില്ലാതെ മീൻ കച്ചവടം ആരംഭിച്ചപ്പോൾ മീൻ ഷാജി ആയി.
 അടുത്ത ലോക്ഡൗണിൽ അതും നഷ്ടത്തിൽ ആയപ്പോൾ ടയർ റീ സോളിങ് ഷോപ്പ് ആരംഭിച്ചപ്പോൾ പഞ്ചർ ഷാജി ആയി.

വീണ്ടും ലോക്ഡൗൺ വില്ലൻ ആയപ്പോൾ കട പൂട്ടേണ്ടി വന്നു. എങ്കിലും തോൽക്കാൻ മനസ്സില്ലാത്ത ഷാജി കോടഞ്ചേരിയിലെ ഒരു വർക് ഷോപ്പിൽ വെൽഡിങ് തൊഴിലാളിയായി ജോലി നോക്കുകയാണ് ഇപ്പോൾ വെൽഡർ ഷാജി എന്ന പേരിൽ.

ഇന്നലെ മിന്നൽ ഷാജി ആയി എന്ന പുതിയ പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ആളായി മാറിയ ഷാജി വർഗീസ്.
 ഭാര്യ ആനി, മക്കളായ ഗോഡ്സൺ,ഗോഡ് വിൻ, അൽഫോൻസാ എന്നിവരടങ്ങുന്നതാണ് ഷാജിയുടെ കുടുംബം കോടഞ്ചേരി കാഞ്ഞിരപ്പാറയിൽ ആണ് താമസം.

Previous Post Next Post
3/TECH/col-right